ഈയടുത്ത്
വായിച്ച ശ്രദ്ധേയമായ ഒരു നോവലാണ് ഫാസിലിന്റെ ഭൂതയാത്ര. മിത്തും യാഥാർത്യവും
സമന്വയിപ്പിച്ചു പുതിയ കാലത്തിലാണ് ഫാസിൽ കഥ പറയുന്നത് . അനാവശ്യമായ വിവരണങ്ങളോ
വളച്ചു കെട്ടലൊ ഇല്ലാത്ത തീർത്തും ജൈവം എന്ന് വിശേഷിപ്പിക്കാവുന്ന ഭാഷ . നാളിതു വരെയും
ഞാൻ അറിഞ്ഞിട്ടില്ലാത്തവർ എങ്കിലും വായന തുടങ്ങുമ്പോഴേ നമ്മുടെ ആരൊക്കെയോ
ആയിത്തീരുന്ന കഥാപാത്രങ്ങൾ. കൊങ്ങൻവെള്ളം എന്ന അദ്ധ്യായത്തിലെ തോണിയാത്ര മാത്രം
മതി നൂറിൽ നൂറു മാര്ക്കും ഈ നോവലിന് നല്കാൻ. മലയാള നോവല സാഹിത്യത്തിൽ എടുത്തു
പറയേണ്ട ഒരു നോവലാണ് ഭൂതയാത്ര ......ലോഗോസ് ആണ്
വിതരണം . കഴിഞ്ഞ ഞായറാഴ്ച ഒരു കായം കുളം യാത്രയ്ക്ക് പോകുമ്പോൾ പുസ്തകം കയ്യില
എടുത്തെങ്കിലും കണ്ണട എടുക്കാൻ മറന്നു . ജനശതാബ്ദിയിൽ മടങ്ങുമ്പോൾ പുസ്തകം
കണ്ണടയില്ലാതെ തന്നെ വായിക്കാൻ ഒരു ശ്രമം നടത്തി. വലിയ അക്ഷരങ്ങൾ ഉപയോഗിച്ച്
അച്ചടിച്ചിരിക്കുന്നതിനാൽ പ്രയാസം കൂടാതെ വായിക്കാനായി . പുസ്തകങ്ങള എല്ലാം തന്നെ
ഈ ഫോണ്ടിൽ തന്നെയാണ് ചെയ്യേണ്ടത് . മുഖ്തറിന്റെ വരികൾക്കിടയിലെ വരയും പ്രസാദിന്റെ
പുറംചട്ടയിലെ വരയും പുസ്തകത്തിനു ചേർന്നത് തന്നെ